"ലളിതേ , ഒന്നിങ്ങു വരൂ "
പാതിചാരിയ വാതിലിനപ്പുറത്തു നിന്ന് ശ്രീനിവാസന്റെ ശബ്ദം മാത്രം സ്വീകരണമുറിയിലേക്കെത്തി.
ആ വിളി തീരെ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും സന്തത സഹചാരികളായ കണ്ണടയും ചെരിപ്പും ലളിത മറന്നു; ധൃതിപ്പെട്ടു വേഗം മുറിയിലേക്ക് ചെന്നു. കണ്ണടയില്ലാതെ ഒട്ടും കാഴ്ചയില്ലാതിരുന്നതാണ് , ചെരുപ്പില്ലാതെ മാർബിൾ തറയിൽ നടക്കാനും സാധ്യമല്ലായിരുന്നു; എന്നിട്ടും ...
ചില യാത്രകളിൽ അങ്ങനെയാണ് , എന്തൊക്കെ ഉണ്ടെങ്കിലും സമയമാവുമ്പോ ഒന്നും എടുക്കാൻ കഴിയില്ല.
മുറിയിൽ ഒന്നിനും സ്ഥാനചലനമില്ല, കനത്തിൽ മാറാലയുണ്ട്;
എട്ടു വർഷമായില്ലേ മുറിയിൽ ആളനക്കം ഇല്ലാതായിട്ട് ...
" പാതി എഴുതി കമിഴ്ത്തി വെച്ച കടലാസുകൾ അങ്ങിനെ തന്നെ അവിടെയിരുപ്പുണ്ട് , N ശ്രീനിവാസന്റെ ഇനിയും പൂർത്തിയാകാത്ത രചന.
ഇത് ഒരിക്കൽ എടുത്തു വായിക്കണമെന്നും പണ്ട് പറഞ്ഞു തന്ന ഓർമ വെച്ചു കഥ പൂർത്തിയാക്കനമെന്നും കുറച്ചായി കരുതുന്നു, ഇന്നിപ്പോ മുറിയിലേക്ക് കയറിയ സ്ഥിതിക്ക് അതെടുക്കാം, ഉമ്മറത്തിരുന്നു ബാക്കിയെഴുതാം ".
ലളിതയുടെ ശ്രമം വിഫലമായി, അതിരൊരു കടലാസ് പോലും ഉയർത്താൻ അവർക്കായില്ല.
ആത്മാവിനു ഭൂമിയിലെ ഒരു കടലാസ് ഉയർത്താൻ പോലുമാവില്ല എന്ന തോന്നലിനു കനം വെച്ചു.
സങ്കടം കൂടി വന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി.
കണ്ണുനീർ തുള്ളികൾ ചുളിവുവീണ കവിളും കടന്നൊഴുകി കയ്യിലേക്കിറ്റു വീണു.
ലളിത പതിയെ കണ്ണു തുറന്നു.
ഇത്തവണയും കണ്ടത് സ്വപ്നമാണെന്ന സത്യത്തോട് അവർ വേഗം പൊരുത്തപ്പെട്ടു.
***
നൊമ്പരപ്പെടുത്തിയല്ലോ ഈ കിനാവ്....
ReplyDeleteസ്വപ്നങ്ങള്‍ സ്വര്ഗകുമാരികളല്ലാതാകുന്ന സന്ദര്‍ഭങ്ങള്‍.
ReplyDeleteഇനിയും സ്വപ്നം കാണു. അപ്പോൾ എഴുത്ത് തനിയെ വരും.
ReplyDeleteGood
ReplyDeleteലളിതം ! സ്വപ്നങ്ങൾ .. സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ...
ReplyDeleteഇഷ്ടപ്പെട്ടു.ചില സ്വപ്നങ്ങൾ അങ്ങനെയാണ്.
ReplyDelete